ഇന്ത്യ ഇംഗ്ലണ്ട് ആവേശകരമായ സെമി
അഡ്‌ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം പാദം സെമിയില്‍ ഇംഗ്ലണ്ടിനെതിരേ 169 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ പോരാടാൻ പറ്റിയ സ്കോറിലേക്ക് എത്തിച്ചത് 33 പന്തില്‍ അഞ്ച് സിക്‌സും നാല് ബൗണ്ടറിയുമടക്കം.
തുടക്കത്തി തന്നെ പതറിയ ഇന്ത്യ പതുക്കെ തിരിച്ചുവരുകയാരുന്നു ഓപ്പണർ കെ.ൽ രാഹുൽ 5 (5) റൺസിന് പുറത്തു പോയി. ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്. പിന്നാലെരോഹിത്തും കോലിയും ചേര്‍ന്ന് സ്‌കോര്‍ 56 വരെയെത്തിച്ചെങ്കിലും സ്‌കോറിങ് വേഗം കുറവായിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സമാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.28 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. സൂര്യകുമാര്‍ യാദയാദവ് 14 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ സ്കോർ ആശങ്കയുയർത്തി .പിന്നാലെ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ അല്‍പം വേഗത്തിലായത്. ഇരുവരും കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യക്കു സമ്മാനിച്ചത് ഈ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിംഗ്‌സിനെ ട്രാക്കിലാക്കിയത്. 18-ാം ഓവറില്‍ കോലി മടങ്ങിയതിനു പിന്നാലെ തകര്‍ത്തടിച്ച പാണ്ഡ്യയാണ് സ്‌കോര്‍ 111-ല്‍ എത്തിച്ചത്.
ഹർദിക് പാണ്ടിയ 63 (33) വെടിക്കെട്ടു ബാറ്റിംഗ് ഇന്ത്യക്ക് 169 എന്ന സ്കോറിലേക്ക് എത്തിച്ചത് .