ഏഴ് ഭാഷകളിലായി 42 പാട്ടുകളുമായി വിജയ് യേശുദാസ് നായകൻ ആകുന്ന ത്രീഡി ചിത്രം പ്രേക്ഷകരിലേക്ക്

ഒറ്റ സിനിമയ്ക്ക് ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്ന പ്രത്യേകത കൂടി സ്വന്തമാക്കിയ ചിത്രമാണ് സാല്‍മണ്‍ ത്രിഡി. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്തി ആദ്യമായാണ് ഒരേ സമയം 7 ഭാഷകളില്‍ ത്രിമാന ചിത്രം പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയ്ക്ക് പുറമേയാണിത്.
ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുമ്ബോള്‍ ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും ഹൃദയത്തോടു ചേര്‍ക്കാനാവുന്ന തരത്തിലുള്ളയാരിക്കുമെന്നും സംഗീത സംവിധായകന്‍ ശ്രീജിത്ത് എടവന പറയുന്നു. ഭാഷയുടേയോ നാടിന്റെയോ അതിരുകള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത തരത്തിലാണ് സാല്‍മണിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. യുവ്, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങി മലയാളത്തിലും ശിവാനി, മ്യാവു എന്നിങ്ങനെ തമിഴിലും കാമസൂത്രയെന്ന ഇന്ത്യന്‍ ഇംഗ്ലീഷിനും സംഗീതം നല്കിയതിന് ശേഷമുള്ള ശ്രീജിത്തിന്റെ ചിത്രമാണ് സാല്‍മണ്‍.എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നു 15 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സാല്‍മണ്‍ ഷലീല്‍ കല്ലൂരാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് സാല്‍മണ്‍.
നേരത്തെ കാമസൂത്ര എന്ന ത്രി ഡി ചിത്രത്തിന് സംഗീതം നല്കിയ ശ്രീജിത്ത് എടവനയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് സാല്‍മണ്‍. തിയേറ്ററില്‍ കാഴ്ചക്കാരന് കിട്ടുന്ന ത്രി ഡി സാങ്കേതികതയുടെ ഗുണങ്ങള്‍ സംഗീതത്തിലും എത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിരവധി വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ചേര്‍ത്തുവെക്കുന്ന സാല്‍മണില്‍ സാരംഗി വായിച്ചിരിക്കുന്നത് സരോദും ദില്‍റുബയും ഉള്‍പ്പെടെ 35 വ്യത്യസ്ത തന്ത്രിവാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സീനുവാണെന്ന പ്രത്യേകതയുമുണ്ട്.
ആദ്യമെഴുതിയ വരികള്‍ക്ക് മറ്റു ഭാഷകളില്‍ വിവര്‍ത്തനം തയ്യാറാക്കുന്നതിന് പകരം ഓരോ ഭാഷയിലും കഥയുടെ പശ്ചാതലത്തിന് അനുസരിച്ചാണ് ഗാനരചന നടത്തിയിട്ടുള്ളത്. മലയാളത്തില്‍ നവീന്‍ മാരാര്‍ നാല് പാട്ടുകളും ഗാനരചനാരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി എത്തുന്ന ഡോ. ഗിരീഷ് ഉദിനൂക്കാരന്‍ വിദേശത്ത് കലാപ്രവര്‍ത്തനരംഗത്ത് കഴിവ് തെളിയിച്ച ഒരു ഇ.എന്‍. ടി. സ്പെഷ്യലിസ്റ്റാണ്. 6 പാട്ടുകളുള്ള സിനിമയില്‍ തമിഴില്‍ നവീന്‍ കണ്ണനാണ് മുഴുവന്‍ ഗാനങ്ങളുടേയും രചന നിര്‍വഹിച്ചിരിക്കുന്നത്.ആലുവയിലുള്ള ഡോ. അനസിന്റെ സൌഹൃദത്തിലൂടെയാണ് ഡോ. ഗിരീഷ് സാല്‍മണ്‍ എന്ന ചിത്രത്തില്‍ എത്തിച്ചേര്‍ന്നത്.ഡോ. ഗിരീഷ് രണ്ട് ഗാനങ്ങളും രചിച്ചപ്പോള്‍ ബംഗാളിയില്‍ എസ് കെ മിറാജ് അഞ്ച് പാട്ടുകളും സബ്രിന റൂബിന്‍ ഒരു പാട്ടും രചിച്ചു.
തെലുങ്കിലും കന്നഡയിലും പ്രസാദ് കൃഷ്ണയും ഹിന്ദിയിലും മറാത്തിയിലും ചന്ദ്രന്‍ കട്ടാരിയയുമാണ് മുഴുവന്‍ ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയിരിക്കുന്നത്.ബംഗാളി ഭാഷയില്‍ പാട്ടെഴുതിയ എസ് കെ മിറാജ് ബംഗ്ലാദേശിയാണ്.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌ക്കാരിക കൈമാറ്റം കൂടിയാണ് സാല്‍മണ്‍. ആലുവയിലെ ഡോ. അനസിന്റെ സഹായത്തോടെയാണ് ബംഗ്ലാദേശി എഴുത്തുകാരനുമായി സംവിധായകന്‍ സംവദിച്ചത്. ബംഗാളി ഭാഷ അറിയുന്ന ഡോ. ഇന്ത്യന്‍ സംഗീത ലോകത്തെ വന്‍ ടീമാണ് സാല്‍മണിന്റെ ഗാനങ്ങളുടെ അവകാശം വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അതോടൊപ്പം വ്യത്യസ്ത ഭാഷകളില്‍ ഇന്ത്യന്‍ സിനിമകളിലെ പ്രഗത്ഭ ഗായകരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഇതോടൊപ്പം കഴിവ് തെളിയിച്ച ഏതാനും പുതിയ ഗായകര്‍ക്കും കൂടി സാല്‍മണ്‍ അവസരം നല്കുന്നു.ഇതിനകം 42 ഗാനങ്ങളുടേയും ട്രാക്കുകള്‍ പൂര്‍ത്തിയാക്കിയിക്കഴിഞ്ഞു. ദുബൈ മഹാനഗരത്തില്‍ കുടുംബ ജീവിതം നയിക്കുന്ന സര്‍ഫറോഷിന് ഭാര്യ സമീറയും മകള്‍ ഷെസാനും അവധിക്ക് നാട്ടിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ നല്കിയ സര്‍പ്രൈസിനിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.