പെട്രോൾ പമ്പിലും കൺസ്ട്രക്ഷൻ സൈറ്റിലുമെല്ലാം ഞാൻ അപ്പോൾ പണി എടുത്തു!
ഒരു ഇടവേളക്കുശേഷമുള്ള അബ്ബാസിന്റെ ജീവിതംകണ്ടു ഞെട്ടി ആരാധകർ

അബ്ബാസ് എന്ന നടനെ കൂടുതൽ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നു തോന്നുന്നു…. 1990 കളിലെ റൊമാന്റിക്ക് ഹീറോയായിരുന്നു അബ്ബാസ്… കാതല്‍ദേശം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം, മിന്നലേ, കൂടാതെ കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ മിന്നിത്തിളങ്ങിയ നടനാണ് അബ്ബാസ്. 90 കളുടെ അവസാനത്തില്‍ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമകളില്‍ നിന്ന് മാറി വിദേശത്തേക്ക് ചേക്കേറിയിരുന്ന അബ്ബാസിനെ സിനിമാലോകം തന്നെ കൈവിട്ടു തുടങ്ങിയോ എന്ന തോന്നലിൽ ആയിരുന്നു . ഇപ്പോൾ താൻ തന്റെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് താരം…
ന്യൂസീലന്‍ഡിലേക്ക് താമസം മാറിയ അബ്ബാസ് അവിടെ പെട്രോള്‍ പമ്ബു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നാണ് തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോൾ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഈ തുറന്ന് പറച്ചിൽ ഒരു ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടിരുന്നത് കാരണം.. തന്റെ ഈ അവസ്ഥ അബ്ബാസ് തുറന്ന് പറയുന്നത്വരെ ശരിക്കും അദ്ദേഹത്തെ കുറിച്ച് ആരും തിരക്കിയിരുന്നില്ല അല്ലെങ്കിൽ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.. ‘ന്യൂസീലന്‍ഡില്‍ തന്നെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം താൻ പെട്രോള്‍ പമ്ബില്‍വരെ ജോലി എടുത്തിട്ടുണ്ട്. പിന്നീട് ബൈക്ക് മെക്കാനിക്കായും ജോലി ചെയ്തു. തന്നെ സംബന്ധിച്ച് അതേറ്റവും ഇഷ്ടപ്പെട്ട ഒരു ജോലിയായിരുന്നുവെന്നും . പിന്നീട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍വരെ താൻ ജോലി എടുത്തിട്ടുണ്ട് അദ്ദേഹം തുറന്ന് പറയുന്നത്. നമ്മുടെ അഹം ബോധത്തെ ഇല്ലാതാക്കന്‍ ഈ അനുഭവങ്ങളെല്ലാം തന്നെ സഹായിച്ചുഎന്ന് ‘അബ്ബാസ് എടുത്ത് പറയുന്നു. ഇതൊന്നും ഒരിക്കലും മോശം ജോലയാണെന്നോ അതുമല്ലെങ്കിൽ ഞാനിത് ഒരുപാടു ബുദ്ധിമുട്ടി ചെയ്തതാണെന്നോ അല്ല താൻ പറയുന്നത് എന്നും അബ്ബാസ് എടുത്ത് പറയുന്നു..
അതുമാത്രമല്ല ഇപ്പോൾ നമ്മൾ കൂടുതലായി കണ്ടുവരുന്ന ഒരു മാരകമായ അവസ്ഥയാണ് ഡിപ്രഷൻ, ഇത് കാരണം നിരവധിപേരാണ് ഇപ്പോൾ ആത്മഹത്യ ചെയ്യുന്നത് അതിൽ കൂടുതലും ഇപ്പോൾ സെലിബ്രറ്റികളാണ്…. ദീപിക പദുകോൺ, സുശാന്ത് സിങ് രാജ്പുത് ,എന്നിങ്ങനെ നീളുന്നു… ബോളിവുഡ് നടനായ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ ഇപ്പോഴും നമ്മളിൽ പലർക്കും ഉൾക്കൊള്ളാൻ സാധിച്ചുകാണില്ല..
അതുപോലെതന്നെ കുട്ടിക്കാലം മുതല്‍ താനും ആത്മഹത്യ പ്രവണതയുള്ള ഒരാളായിരുന്നു, അതിനാല്‍ ആത്മഹത്യാ പ്രവണതയുള്ള കൗമരപ്രായക്കാരെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി ഇതിനിടയില്‍ താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായും അബ്ബാസ് കൂട്ടിച്ചേര്‍ത്തു. തന്റെ അനുഭവങ്ങളിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് സിനിമയിലെ നേട്ടങ്ങളേക്കാള്‍ വലുതാണതെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു. ഏതായാലും വളരെ കഴുവുള്ള അദ്ദേഹത്തിന്റെ കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ സിനിമയിൽ ഇനിയും നമുക്ക് കാണാൻ കഴിയും മെന്ന് പ്രതീക്ഷിക്കുന്നു….