Film News

മോദിക്കൊപ്പമാണ് താൻ, അദ്ദേഹമാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നത്, എന്ത് വന്നാലും ബക്കറ്റിൽ പിരുവ് നടത്തുന്ന പിണറായിയെ പോലെയല്ല

സംവിധായകന്‍ അലി അക്ബര്‍ കെജ്രിവാളിനെയും പിണറായി വിജയനെയും കുറ്റപ്പെടുത്തി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്, ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സര്‍ക്കാര്‍ ഒന്നേയുള്ളു പിണറായി സര്‍ക്കാര്‍. മലയാളിക്ക് മറവി നല്ലതാണ്. മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാര്‍ക്കും നടുവിരല്‍ നമസ്‌കാരം എന്നാണ് അലി അക്ബർ പറയുന്നത്. 8 ഓക്സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതാണ്  അരവിന്ദ് കേജരിവാളിന്റെ നേട്ടം, നമ്മുടെ പിണറായി സർക്കാരും അതെ നയം തന്നെയാണ് സ്വീകരിക്കുന്നത്, ഇപ്പോഴും എന്തിനും ബക്കറ്റ് പിരിവ് നിർബന്ധം ആണ് എന്നാണ് ദിലീപ് പറയുന്നത്. ഞാൻ എന്നും മോദിക്കൊപ്പമാണ് അദ്ദേഹമാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നത് എന്നാണ് അലി അക്ബർ പറയുന്നത്.

അലി അക്ബർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, മാതൃഭൂമി പറയില്ല, മോനോരമായോ ഏഷ്യാനെറ്റോ പറയില്ല. 2020 ഡിസംബറില്‍ 8 ഓക്സിജന്‍ പ്ലാന്റുകള്‍ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം. അതങ്ങിനെയാ കേരളവും ആ സൂത്രപ്പണി തുടരുന്നു. 70 വര്‍ഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കില്‍, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ.

ഇന്ന് ലോകത്തെവിടെനിന്നും അടിയന്തിര ഘട്ടത്തില്‍ സാങ്കേതികത എത്തിക്കാന്‍ 24ഃ7 എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്. മോദിക്ക് മുന്‍പ് എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന മാമാ പത്രങ്ങളും മാത്രേയുള്ളു.

മോദി നല്‍കിയ അന്നത്തില്‍ അരിവാള്‍ ചുറ്റിക ഒട്ടിച്ചു കേമനായ ഒരുമുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോല്‍ക്കുമെന്ന് കരുതരുത്. മോദി തന്ന വാക്സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്‌കാരം

Back to top button