ഇന്ത്യയുടെ മുന്‍ സ്ഥാനപതി അശോക് അമ്രോഹി മരിച്ചു

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി മണിക്കൂറുകള്‍ കാത്തുനിന്ന് ചികിത്സവൈകി ഇന്ത്യയുടെ മുന്‍ സ്ഥാനപതി അശോക് അമ്രോഹി മരിച്ചു. ഗുരുഗ്രാമിലലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു മരണം.കൊവിഡ് ബാധിതനായിരുന്നു അശോക് അമ്രോഹി ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ തനിക്ക് കിടക്ക ലഭിക്കുന്നതിനായി അഞ്ചു മണിക്കൂറോളമാണ് കാത്തിരുന്നത്. .
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. കഴിഞ്ഞയാഴ്ചയാണ് അശോക് അമ്രോഹിക്ക് കൊവിഡ് ബാധിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭാര്യ യാമിനി പറയുന്നു.
‘മേദാന്ത ആശുപത്രിയില്‍ രാത്രി എട്ടുമണിയോടെ കിടക്ക ഒഴിവുണ്ടാകുമെന്നാണ് ഞങ്ങളെ അറിയിച്ചത്. കിടക്കയുടെ നമ്പര്‍ വരെ ലഭിച്ചതാണ്. 7.30 തൊട്ട് ഞങ്ങള്‍ അവിടെയുണ്ട്. അവിടെയെത്തിയപ്പോള്‍ കൊവിഡ് ടെസ്റ്റ് എടുക്കണമെന്നാണ് ആദ്യം പറഞ്ഞത്. അതിനായി ഒന്നര മണിക്കൂറിലേറെ കാത്തിരുന്നു,’ എന്നും യാമിനി പറഞ്ഞു.
കൊവിഡ് ടെസ്റ്റിന് ശേഷം അദ്ദേഹത്തെ പരിശോധിക്കാനായി പല തവണ ആശുപത്രി അധികൃതരോട് തങ്ങൾ കരഞ്ഞ് അപേക്ഷിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ അത് പാടെ അവഗണിക്കുകയായിരുന്നു. അഡ്മിഷന്‍ നടപടികള്‍ക്ക് ശേഷം മാത്രമേ അശോകിനെ പരിചരിക്കൂ എന്നാണ് അവർ പറഞ്ഞതെന്നും , ഇടയ്ക്ക് ആരോ അമ്രോഹിക്ക് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും യാമിനി പറഞ്ഞു .
ബ്രൂണേയ്, മോസാംബിംക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ചയാളാണ് അശോക് അമ്രോഹി.