“കോവിഡ് കാരണം മാതാപിതാക്കൾ നഷ്‌ടമായ കുട്ടികളെയും കേരളം സംരക്ഷിക്കണമെന്ന്” ഹൈക്കോടതി

ന്യൂഡല്‍ഹി: കോവിഡിന് എതിരായ പ്രതിരോധത്തിന് ഒപ്പം തന്നെ കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കേണ്ട ചുമതല കേരളത്തിനുണ്ടെന്ന് സുപ്രീം കോടതി. മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ ധനസഹായമായി നല്‍കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
കുട്ടികൾ ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു .ഇതിനോടകം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിശദ വിവരങ്ങൾ സ്വരാജ് വെബ്സൈറ്റില്‍ പതിനഞ്ച് ദിവസത്തിനകം അപ്ലോഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അപ്ലോഡ് ചെയ്ത വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രതിഭലിക്കുന്നില്ല എന്ന് കേരളാ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജി പ്രകാശ് കോടതിയെ അറിയിച്ചു.