ആർത്തവം കോവിഡ് വാക്സിനു വിളക്കാകുമോ ?

ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് മേയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ എടുക്കാമെന്നുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 28 മുതൽ അതിനായുള്ള രജിസ്ട്രേഷനും ആരംഭിക്കും. അതേസമയം, വാക്സിനേഷനെക്കുറിച്ച് പുതിയ ചില ആശങ്കകള്‍ ആണ് ഉയർന്ന് വരുന്നത്.
വാക്സിനേക്കുറിച്ച് ഉയരുന്നതിൽ ഏറ്റവും പ്രധാനമായ സംശയം ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വാക്സിൻ സ്വികരിക്കാമോ എന്നതാണ് . സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചില വാദങ്ങളാണ് ഇത്തരത്തിൽ ഒരു ചോദ്യം ഉയരുന്നതിന് പ്രധാന കാരണമായിരിക്കുന്നത്.
ആര്‍ത്തവചക്രത്തിൽ അഞ്ച് ദിവസം മുമ്പും ശേഷവും സ്ത്രീകൾ കൊവിഡ് -19 വാക്സിനുകൾ സ്വീകരിക്കരുത് എന്നാണ് പ്രചരിക്കുന്നത്. ഈ കാലയളവിൽ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നാണ് പോസ്റ്റിൽ വിശദമാക്കുന്നത്.
ഇങ്ങനെ ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നതോടെ വിശദീകരണവുമായി സര്‍ക്കാരും രംഗത്തുവന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രചരണത്തിൽ വീഴരുതെന്നും ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രചരണം വ്യാപകമായതോടെ നിരവധി ഫാക്ട് ചെക്കുകളും വിഷയത്തിൽ ഉണ്ടായിട്ടുണ്ട്.
ആർത്തവചക്രത്തിന് അഞ്ച് ദിവസം മുമ്പും ശേഷവും സ്ത്രീകൾ കൊവിഡ്-19 വാക്സിൻ എടുക്കരുതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റ് അവകാശപ്പെടുന്നത് .
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഡോക്ടർമാരും ആക്ടിവിസ്റ്റുകളും രംഗത്തുവന്നു. ഇതുവരെ, വാക്സിനുകളെ ആർത്തവത്തിലെ മാറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്ന് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനത്തിൽ, യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ആലീസ് ലു-കുള്ളിഗൻ, റാണ്ടി ഹട്ടർ എപ്സ്റ്റൈൻ എന്നിവരും ഈ അവകാശവാദം നിരസിച്ച് രംഗത്തുവന്നു. പിന്നാലെ നിരവധി ഡോക്ടര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഇത്തരത്തിൽ വിമര്‍ശനവുമായി രംഗത്തുവന്നു. വാക്സിനേഷൻ ഫലപ്രാപ്തിയെ ആര്‍ത്തവത്തെ ബാധിക്കില്ലെന്നും എല്ലാ സ്ത്രീകളോടും എത്രയും വേഗം കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ഗൈനക്കോളജിസ്റ്റ് ഡോ. മുഞ്ജൽ വി കപാഡിയ പറഞ്ഞു.
youtube views kaufen