National News
കോവിഡ് ആശുപത്രിയിലെ തീപിടുത്തെ തുടർന്ന് 18 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ കോവിഡ് കേന്ദ്രത്തിനു തീ പിടുത്തം ഉണ്ടായതിനു ശേഷം സമാന സാഹചര്യത്തിൽ തന്നെ രാജ്യത്തു ഇന്ന് മറ്റൊരു കോവിഡ് ആശുപത്രിക്കു കൂടി തീപിടുത്തം സംഭവിച്ചിരിക്കുകയാണ് . ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ആണ് തീപിടുത്തം ഉണ്ടായതു .
തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ദുരന്തം. 50ഓളം കൊവിഡ് രോഗികള്‍ ഇവിടെ ചികിത്സയിയുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.
തീപിടുത്തവും പുകയും മൂലം കോവിഡ് -19 വാര്‍ഡിലെ 12 രോഗികള്‍ മരിച്ചുവെന്ന് ബറൂച്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. എന്നാല്‍ ആറ് രോഗികളുടെ മരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നു. അഗ്‌നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് 50 ഓളം രോഗികളെ രക്ഷപ്പെടുത്തി