Local News

ഹത്രാസ് കേസ്, പെൺകുട്ടിയുടെ സഹോദരന്റെ ഫോണിലേക്ക് പ്രതി വിളിച്ചത് നൂറിലേറെ തവണ

ഹത്രസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ സഹോദരനുമായി വളരെ നാളത്തെ അടുപ്പം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോണ്‍ നമ്ബറിലേക്ക് പ്രതി അഞ്ചു മാസത്തിനുള്ളില്‍ നൂറിലേറെ തവണ വിളിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. 2019 ഒക്ടോബറിനും 2020 മാര്‍ച്ചിനുമിടയില്‍ അഞ്ചു മണിക്കൂറോളം ഇവര്‍ സംസാരിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള നമ്ബറില്‍ നിന്നും പ്രതി സന്ദീപിന് നിരന്തരം കോളുകള്‍ ലഭിച്ചിരുന്നു. 989 ല്‍ തുടങ്ങുന്ന നമ്ബറും സന്ദീപിന്റെ 76186 ല്‍ തുടങ്ങുന്ന നമ്ബറും തമ്മില്‍ ആദ്യ സംഭാഷണം ആരംഭിക്കുന്നത് 2019 ഒക്ടോബര്‍ 13 നാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പ്രതികളുടെയും ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് സൂചിപ്പിക്കുന്നു.

സെപ്റ്റംബര്‍ 14-നാണ് ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായത്. കന്നുകാലിക്ക് പുല്ലു വെട്ടാന്‍ മാതാവിനൊപ്പം വയലില്‍ പോയ പെണ്‍കുട്ടിയെ പ്രതികള്‍ വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴുത്തിന്റെ എല്ലുകളിലും സുഷുമ്‌നയിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് അലിഗഡിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സെപ്റ്റംബര് 29ന് പെണ്‍കുട്ടി മരിച്ചു. പെൺകുട്ടിയുടെ  മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ച യുപി പൊലീസ് നടപടി വിവാദമായതോടെപെൺകുട്ടിക്ക് നീതി തേടി യുള്ള ശബ്ദങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. മൃതദേഹം സംസ് കരിക്കുന്നതിന് മുമ്ബ് പൊലീസ് അനുമതി വാങ്ങിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.

Back to top button