Local NewsNews

പുതിയ ഹൈക്കോടതിയുടെ പോസ്കോ കേസിന്റെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

മാറിടത്തിൽ തൊടുന്നത് തെറ്റല്ല എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സ്റ്റേ

മാറിടത്തിൽ തൊടുന്നത് തെറ്റല്ല എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സ്റ്റേ. പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഐ.ജിയോട് ആവശ്യപ്പെട്ടു.

ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചായ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സുകാരിയെ പേരയ്ക്കാ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ന്ന് കേസിലെ പ്രതിയെ പോക്‌സോ പ്രകാരമുള്ള കേസില്‍ നിന്ന് വിമുക്തനാക്കിയിരുന്നു.

Back to top button