Health

“ഹോം ക്വാറന്റൈനിലുള്ളവർ ശ്രെദ്ധിക്കേണ്ടത്” ആരോഗ്യവകുപ്പ് പറയുന്നു .

കൊച്ചി; കോവിഡിന്റെ മൂന്നാം തരംഗമായ  ഡെല്‍റ്റ വകഭേദം  വൻ ഭീഷണിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗൃത പുലർത്തണമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരുന്നവർക്കുള്ള  നിർദ്ദേശവുമായിട്ടാണ്   മന്ത്രി രംഗത്തെത്തിയത് .ഹോം  ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണം. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുതെന്നും മന്ത്രി പറഞ്ഞു.

jp

വായൂ സഞ്ചാരമുള്ളതും ബാത്ത് അറ്റാച്ച്‌ഡ് ആയതുമായ ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എസിയുള്ള മുറി  കർശനമായും ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല.അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം.വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ,ഗ്ലൗസ് നിർബന്ധമായും  ധരിക്കേണ്ടതാണ്. പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകുന്നതായിരിക്കും നല്ലത്  ഇതിലൂടെ മറ്റുള്ളവരിലേക്കുള്ള രോഗസാധ്യത ഒഴിവാക്കാം . ആഹാര  സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കരുത് . നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം,മേശ, കസേര, വസ്ത്രങ്ങള്‍,  ബാത്ത്‌റൂം മുതലായവ ബ്‌ളീച്ചിംഗ് ലായനി ( 2 ലിറ്റര്‍ വെള്ളത്തില്‍ 6  ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച്‌ വൃത്തിയാക്കണം.

നിരീക്ഷണത്തിൽ  കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് .  ഇതിലൂടെ  ഉന്മേഷവും, പ്രതിരോധ ശേഷിയും കൂടുതൽ ലഭിക്കും .ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കി  ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടതാണ് . ഇടയ്ക്കിടെ ചൂടുവെള്ളം  ഉപയോഗിച്ച്‌ തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക, ഉറക്കം വളരെ പ്രധാനമാണ്.വീടുകളിൽ  ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷണം നടത്തേണ്ടതാണ് . സങ്കീര്‍ണതകള്‍ ഏറി  വരികയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും അതിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും അപായയും ഒഴിവാക്കാനും  സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പള്‍സ് ഓക്‌സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് ഫലപ്രദമായിരിക്കും . പള്‍സ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും അതിനോടൊപ്പം  ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച്‌ വയ്ക്കണം.

കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നതിനു കാരണം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ്. അതിനാല്‍ പള്‍സ് ഓക്‌സീമീറ്റര്‍ കൊണ്ട് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്‌സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്ബ് തന്നെ ഓക്‌സിജന്‍ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാനാകും.

Back to top button