Politics

ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾക്ക് താൻ വഴങ്ങാറില്ല : പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ

കൊച്ചി: പാർട്ടി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് താൻ വഴങ്ങില്ലെന്നും തീരുമാനങ്ങളെല്ലാം തൻറെ സ്വന്തമാണെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ ചേർന്ന യോഗത്തിൽ  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എങ്ങനെയെല്ലാം സമ്മർദ്ദം സൃഷ്ടിച്ചാലും  കാര്യമില്ല താൻ അതിനൊന്നും വഴങ്ങുന്ന ആളല്ലെന്നും  വി ഡി സതീശന്‍ വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ  നേരുത്തേ  ഇത്തവണ കോൺഗ്രസ്ജി ല്ലാ അധ്യക്ഷന്മാരെ നിശ്ചയിക്കാന്‍ സാധിച്ചുവെന്നും വൈകിപ്പോയെന്ന ആരോപണം  തികച്ചും അടിസ്ഥാന രഹിതമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

vd

ഗ്രൂപ്പുകള്‍ക്ക് വീതം വെയ്ക്കുന്ന നിലപാടല്ല തന്റേതു ,ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങാനും നിശ്ചയമില്ല ,എല്ലാ നേതാക്കളുമായും കൂടിയാലോചന നടത്തും. എല്ലാ ഗ്രൂപ്പ് നേതാക്കന്മാരുടെയും ഉപദേശങ്ങള്‍ മാനിച്ചിട്ടുണ്ട്.സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കാൻ തനിക് ആകില്ല .ഇക്കാര്യം ആദ്യം തന്നെ വ്യെക്തമാക്കിയിട്ട് ഉണ്ട്.സാധാരണക്കാരായ ജനങ്ങളും പ്രവര്‍ത്തകരും ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നത് ഗ്രൂപ്പുകള്‍ക്ക് അതീതമായി കാര്യങ്ങള്‍ തീരുമാനിക്കപെടണമെന്നൊണ് ആയതിനാൽ  അതനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.അതിനർത്ഥം  താൻ  വ്യെക്തിവൈരാഗ്യം കാണിക്കുന്നതല്ല , ആരെയും അവഗണിക്കാനോ ഒതുക്കാനോ അപമാനിക്കാനോ ശ്രെമിക്കുന്നതുമല്ല . പാർട്ടിയിലെ മുതിർന്ന നേതാക്കളുമായിട്ട് കൂടിയാലോചിച്ചു തീരുമാനം എടുത്തിട്ടുണ്ട് ,ഈ തീരുമാനമത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തങ്ങള്‍ക്ക് തന്നെയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളാ കോൺഗ്രസിന്റെ  ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുതിയ കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റ് രണ്ടു മാസത്തിനുള്ളില്‍ തന്നെ  ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ പോകുന്നത്.നേരത്തെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ഇതിനായി എടുത്തിരുന്ന കാലദൈർഗ്യം.എല്ലാവിഭാഗങ്ങളുമായിആലോചിച്ചുതന്നെയാണ്തീരുമാനമെടുത്തിരിക്കുന്നത്.പട്ടിക ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്. ഇന്നോ നാളെയോ പ്രഖ്യാപിക്കും.തനിക്കും കെപിസിസി പ്രസിഡന്റിനും പൂര്‍ണ്ണമായി ഉത്തരവാദിത്വമുണ്ട്.

 

Back to top button