Politics

മോദി ഭരിച്ചാൽ ഇന്ത്യ നശിക്കും! ശരിയാണ്, ഇന്നി എന്താണ് നശിക്കാൻ ബാക്കി ഉള്ളത്?

മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മൻമോഹൻസിങ്

മോദിയുടെ ഇന്ത്യ ദുരന്തമായിരിക്കും എന്ന് പ്രവചിച്ച ഒരു  മുൻ പ്രധാനമന്ത്രി ഉണ്ടായിരുന്നു . 2004  മുതൽ 2014   വരെ രാജ്യത്തിന്റെ 13 ആംത്  പ്രധാനമന്ത്രി ആയ മൻമോഹൻ സിങ് . ഇപ്പോൾ  ഇദ്ദേഹത്തിന്റെ  പ്രവചനത്തോട് യോചിച്ചുകൊണ്ടു ജനങ്ങളും  മുന്നിൽ എത്തിയിരിക്കുകയാണ് .  ഹിന്ദുവിന്  നൽകിയ അഭിമുഖത്തിലായിരുന്നു  മൻമോഹൻസിങ്  ഇത്തരത്തിൽ ഒരു പ്രവചനം നടത്തിയത്  .   എന്നാൽ ഈ പ്രവചനം ഏകദേശം ശെരിയായി വരുകയാണ് . മൻമോഹൻ സിങിനും  കോവിഡിനും തമ്മിൽ  നേരിട്ട് ഒരു ബന്ധവും ഇല്ല . കോവിടെന്നു മാത്രമല്ല  ഇന്ത്യക്കു വന്നു സംഭവിച്ച ഒരു ദുരന്തത്തിലും അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ല .  പക്ഷേ മൻമോഹൻ സിങിന്റെ  പ്രവചനം  കറക്റ്റായി തന്നെ വീഴുകയും ചെയ്തു .  കോവിടിന്റെ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിക്കുന്ന  വേളയിൽ , ട്വിറ്ററിൽ  ടോപ്പ്  ട്രെൻഡിങ് ആയി ഇപ്പോൾ പ്രെചരിക്കുന്നത്  മൻമോഹൻ സിങിന്റെ വാക്കുകളാണ് . പ്രധാനമന്ത്രിക്കൊപ്പം ചേർത്ത് വെച്ച തന്നെ ആണ്  ട്വിറ്റെർ സമൂഹം മുൻ  പ്രധാന മന്ത്രിയെ കുറിച്ചുള്ള ട്വീറ്റുകൾ പങ്കുവെച്ചത്  . മൻമോഹൻ സിങ്  പറയുന്നത്  ഇങ്ങനെയാണ് ;

`ഒരു ദുർബലനായ പ്രധാനമന്ത്രി ആയിരുന്നു  ഞാൻ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല . അത് ചരിത്രക്കാരൻമാർ തന്നെ തീരുമാനിക്കട്ടെ .  ബിജെപിക്കും അവരുടെ സക്ക്യ കക്ഷിക്കും  അവർക്ക് ഇഷ്ടമുള്ളത് പറയാം .  അഹമ്മദാബാദിലെ തെരുവുകളയിൽ  നിരപരാധികളായ ജനങ്ങളെ കൂട്ടകൊലചെയ്തതിനു കാർമികത്വം വഹിച്ച ശക്തനായ പ്രധാന  മന്ത്രി  എന്നത് കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നതെങ്കിൽ  , കരുത്തിന്റെ അളവുകോൽ അതാണെങ്കിൽ ,    ഈ രാജ്യത്തിന് അത്തരത്തിൽ ഒരു കരുത്ത  വേണമെന്ന് താൻ വിശ്വസിക്കുന്നില്ല .  നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കും . മാധ്യമങ്ങളെക്കാൾ കൂടുതൽ ചരിത്രം എന്നോട് ധയകാണിക്കും ‘എന്നായിരുന്നു മൻമോഹൻ സിങിന്റെ  വാക്കുകൾ .

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മോദി കോവിടിന്റെ  രണ്ടാം വരവിൽ ഇതുവരെ ഒഫീഷ്യൽ  ആയി ഒന്നും പ്രീതികരിച്ചിട്ടില്ല . മോദി ഇവിടെ എന്നാണ്  ട്വിറ്റെർ യൂസേഴ്സ്  ഒന്നടങ്കം ചോദിക്കുന്നത് .  പ്രധാനമന്ത്രി എവിടെയെന്നും കൂടാതെ മോദി സർക്കാരിനെ കൊണ്ട് കഴിയില്ല എന്ന ഹാഷ്ടാഗുകളാണ് ഇപ്പോ ട്വിറ്ററിൽ ടോപ് ട്രെൻഡിങ്ങിൽ നിൽക്കുന്നത് .   പക്ഷേ ഇതൊക്കെ  പ്രചരിപ്പിക്കുന്ന  ജനങ്ങളെ നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കണ്ട . മോദിജി എവിടെയും പോയിട്ടില്ല . പുള്ളി   ഇപ്പൊ  ബംഗാളിലെ റാലിയിൽ ഒക്കെത്തന്നെ പങ്കെടുത്ത വിലസി നടക്കുകയാണ് .  റാലിയിൽ പങ്കെടുക്കുന്നത് പോരാഞ്ഞിട്ട്  നാക്കിനൊരു  ലൈസൻസും ഇല്ലാതെ എന്തൊക്കെയോ  പറഞ്ഞുനടക്കുകയാണ്  ആശാൻ  . പലരും കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക് പോലും ധരിക്കാതെ മോദിക്ക് സ്തുതിപാലകരായി അങ്ങനെ നടക്കുകയാണ്  . അതിൽ കുറെ സഖ്യകളിൽ  ഒരു വിഭാഗം പറയുന്നത്    ഇങ്ങനെ  ആണ്  ;

സൂര്യന് കീഴിൽ ഇരിക്കാറുണ്ടത്രെ അതുകൊണ്ടു കോവിഡ് ഇല്ലത്തെ ആകും . സൂര്യന് കീഴിൽ ഇരുന്നു നിങ്ങൾ എത്രത്തോളം വെയില്കൊള്ളുന്നുവോ  അത്രത്തോളം കോറോണവൈറസിന്  നിങ്ങളെ തോടൻകഴിയില്ല എന്നാണ് പുള്ളിക്കാരന്റെ വിശ്വാസം . അതുകൊണ്ടു തന്നെ തൻ മാസ്ക് വെക്കില്ല എന്നാണ്  ഇയാള്  പറയുന്നത്  . പറയും  ഇതല്ല ഇതിനപ്പുറവും പറയും . ഇത്തരം വിവരക്കേട് പറയാൻ ഇവർക്കല്ലാതെ  മറ്റാർക്കെങ്കിലും കഴിയുമോ . കാരണം ഇവരുടെ ഒക്കെ നേതാവ് ഒരു വിവരക്കേടിന്റെ ആശാൻ ആണ് എന്നതാണ് ഇതിനുള്ള സത്യം  .
നമ്മളൊക്കെ ഇപ്പോ മനസ്സിൽ വിചാരിക്കുന്നത് ഡോ. മൻമോഹൻ സിങ്  നാളുകൾക്കു മുന്നേ തന്നെ മാനത്തു  കണ്ടിരുന്നു  . അതാണ് അദ്ദേഹത്തിന്റെ മിടുക്ക്. ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല  . ഏതായാലും വരാനിരിക്കുന്നത് വഴിയിൽ തങ്ങത്തില്ലലോ ഇനി  എല്ലാം  അനുഭവിച്ചു തന്നെ തീർക്കാം .

Back to top button