ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരളം കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു . ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം കുറച്ചു നാളുകളായിട്ട് ചികിത്സയിലായിരുന്നു . കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കടുത്ത ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിചിരുന്നത്രെ . തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു . സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ട് വളപ്പിൽ നടക്കും . ആരോഗ്യ പ്രേശ്നങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒക്കെ തന്നെ നിറ സാനിധ്യം ആയിരുന്നു . മകനും പത്തനാപുരം എൽ . ഡി . എഫ് സ്ഥാനാർത്ഥിയും ആയ കെ ബി ഗണേഷ് കുമാറിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ വരെ ഇടപെടൽ ഉണ്ടായിരുന്നു .
ഗണേഷ് കുമാർ കോവിഡ് ബാധിച്ച ചികിത്സയിൽ ആയതിനാൽ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉത്കാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു . ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ പറ്റി അറിഞ്ഞതിനു ശേഷമാണു മരണം .
അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ മന്ത്രി കൂടിയാണ് അദ്ദേഹം . ഇടമലയാർ കേസിൽ സുപ്രിം കോടതി ഒരു വർഷത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു അദ്ദേഹത്തിന്റെ ജയിൽ വാസം . കൂറുമാറ്റ നിരോധന നിയമപ്രീകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനാകുമെന്നു ബാലകൃഷ്ണപിള്ള . കടുത്ത ഇടതു വിരോധിയായിരുന്ന അദ്ദേഹം ഒടുവിൽ ഇടതു സഹയാത്രികനായി ആണ് വിടപറഞ്ഞത് .