കഷ്ടപ്പെടാന്‍ തയ്യാറാണോ? ‘ഒരു ലക്ഷത്തിന് ലണ്ടനിലെത്തി,വെയ്റ്റര്‍ മുതല്‍ പലജോലികള്‍ ചെയ്തു.ദൈവം നമ്മളെ പൂര്‍ണമായും കൈയ്യ്വിടില്ല ; അനുഭവ കുറിപ്പ്
പരാജയത്തിലൂടെ വിജയത്തിലേക്ക്

സില്‍വി തോമസ് എന്ന യുവാവ് തന്റെ തകർന്നു പോയ ജീവിതം തിരികെ പിടിച്ച കഥയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.കഷ്ട്ടപെടാൻ തയ്യാറാണെങ്കിൽ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകുക ഒടുവിൽ വിജയം കാണുക തന്നെ ചെയ്യും .
ജീവിതത്തില്‍ ഒരിക്കലെങ്കിലും തോറ്റുപോയി എന്ന് കരുതുന്നവര്‍ക്കായി. ഈ കുറിപ്പിലൂടെ ഇനി ഒരു ആത്മഹത്യ ഒഴിവാക്കാന്‍ പറ്റുമെങ്കില്‍, നിങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്ന് കരുതുന്നു എങ്കില്‍ മുഴുവനും വായിക്കുക.ടാറ്റയും, ബിര്‍ളയും, അംബാനിയും ഒന്നും ആകാന്‍ എനിക്ക് സാധിച്ചില്ല. എന്നാലും ഞാന്‍ എന്റെ ജീവിതത്തില്‍ സന്തോഷവാനാണ്

പത്താം ക്ലാസില്‍ എത്തുന്നതു വരെയും സ്കൂളില്‍ തന്നെ ഏറ്റവും മിടുക്കനായ ഒരു കുട്ടി. അവിടെ നിന്ന് അങ്ങോട്ട് ഉഴപ്പാന്‍ തുടങ്ങി. ജീവിതത്തില്‍ സുഖങ്ങളും സൗകര്യങ്ങളും കൂടുതല്‍ ഉണ്ടായത് കൊണ്ടാകാം കുറച്ച് അലമ്ബി തന്നെ ജീവിച്ചു. പത്താംക്ലാസ് കഷ്ടി ജയിച്ചു. പ്ലസ് ടു അതുപോലെതന്നെ. ആ സമയത്ത് വീട്ടില്‍ കാര്‍, ബൈക്ക്, സ്കൂട്ടര്‍ അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു.
ബാംഗ്ലൂരില്‍ ഹോട്ടല്‍ മാനേജ്മെന്റിന് ചേര്‍ന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും അപ്പ ഞങ്ങളെ അറിയിച്ചിരുന്നില്ല. ഇടയ്ക്കിടയ്ക്ക് അപ്പ അയക്കുന്ന പൈസ തികയാതെ വന്നപ്പോള്‍ cafe coffee day, മലയാളി റസ്റ്റോറന്റ് അങ്ങനെ പല സ്ഥലങ്ങളില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തു.
എന്റെ പഠനം, അനിയത്തിയുടെ നഴ്സിംഗ് പഠനം, ചേച്ചിയുടെ കല്യാണം, ഒരേ സമയത്ത് രണ്ടു കച്ചവടം ഇതെല്ലാം ഞങ്ങള്‍ അറിയാതെ അപ്പ നടത്തി കൊണ്ടുപോയി. പിന്നീടൊരിക്കല്‍ ഓരോന്നായി അപ്പ വില്ക്കുവാന് തുടങ്ങിയപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് ഞങ്ങള്‍ സാമ്ബത്തികമായി തകര്‍ന്നിരിക്കുകയാണ് എന്ന്. അനിയത്തിയുടെ അവസാനത്തെ വര്‍ഷത്തെ പഠന ഫീസ് അടയ്ക്കുവാന്‍ പല പലിശക്കാരന്റെ മുന്‍പിലും ഞാനും അപ്പയും ഒരുപോലെ പോയി കൈനീട്ടി. സാമ്ബത്തികമായി തകര്‍ന്നു നില്ക്കുന്ന അപ്പയ്ക്ക് ആര് കാശ് കൊടുക്കാന്‍. അന്നത്തെ ഇരുപത് വയസ്സുകാരന് രണ്ടുംകല്‍പ്പിച്ച് ഒരു പലിശക്കാര്നോട് പറഞ്ഞു, ചേട്ടാ അപ്പ തന്നില്ലെങ്കില്‍ ഞാന്‍ തന്നോളാം. അനിയത്തിയുടെ അവസാന വര്‍ഷമാണ്, അവളുടെ പടിപ്പു മുടക്കാന്‍ പറ്റത്തില്ല. നീ പോയിട്ട് വാ ഞാന്‍ നോക്കാം എന്ന് എന്നോട് പറഞ്ഞു. പുള്ളി ബൈക്കുമെടുത്ത് പുറത്തേക്ക് പോയി. ഞാന്‍ എങ്ങും പോകാതെ മണിക്കൂറുകളോളം ആ ചേട്ടന് വരുന്നത് വരെയും അവിടെ കാത്തു നിന്നു. അപ്പയും ആയിട്ടുള്ള സുഹൃത്ത് ബന്ധത്തിന്റെ പുറത്താണോ അതോ എന്നെ വിശ്വസിച്ച് ആണോ എന്ന് അറിയത്തില്ല അനിയത്തിക്ക് ഫീസ് അളക്കുവാനുള്ള മുഴുവന്‍ കാശ് അന്ന് ഞങ്ങള്‍ക്ക് തന്നു.

ഇന്നും ഞാന്‍ അദ്ദേഹത്തെ ദൈവത്തെ പോലെ കാണുന്നു. നേരിട്ട് കാണുമ്ബോള്‍ ഒക്കെ ഈ കഥ ഓര്‍മ്മിപ്പിക്കാറും ഉണ്ട്. അതിനിടയില്‍ ഉണ്ടായിരുന്ന റബര്‍ തോട്ടം, കാര്‍, താമസിച്ചിരുന്ന വീട് ഇവയെല്ലാം അപ്പയുടെ അഭിമാനം നിലനിര്‍ത്തുവാന്‍ ആയി വില്‍ക്കേണ്ടിവന്നു. കിട്ടിയ കാശുകൊണ്ട് നാടുവിടാന്‍ ഓ ആളുകളെ പറ്റിക്കാന്‍ ഓ എന്റെ അപ്പാ തയ്യാറല്ലായിരുന്നു. കൊടുക്കുവാനുള്ള എല്ലാവര്ക്കും പലിശ ഉള്‍പ്പെടെ ഒരു രൂപ വ്യത്യാസമില്ലാതെ കൊടുത്തു തീര്‍ത്തു. അപ്പയുടെ ജാതകത്തില്‍ എഴുതിയപോലെ വാടക വീടുകളില്‍ നിന്ന് വാടക വീടുകളിലേക്ക് ഒരു ഓട്ടമായിരുന്നു.
അങ്ങനെ ഹോട്ടല്‍ മാനേജ്മെന്റ് പാസായ നില്ക്കുന്ന സമയത്ത് ദൈവദൂതനെപ്പോലെ ഒരു അയല്‍വാസി വന്ന് അപ്പയോടു പറഞ്ഞു, മകനെ ലണ്ടന്‍ വിടാന്‍ താല്പര്യമുണ്ടോ? ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമേ ചിലവ് വരത്തൊള്ളൂ. ആ സമയത്ത് ബോംബെയില്‍ ജോലിക്കുവേണ്ടി നില്ക്കുന്ന എനിക്കറിയാമായിരുന്നു ഇത് വെറും തട്ടിപ്പ് ആയിരിക്കുമെന്ന്. അന്ന് അഞ്ചും ആറും ലക്ഷം രൂപ കൊടുത്തിട്ട് ലണ്ടന്‍ പോകാന്‍ ആളുകള്‍ വെയിറ്റ് ചെയ്ത നില്‍ക്കുകയായിരുന്നു.
അന്നേരം അപ്പയുടെ സുഹൃത്തു ആയ ചേട്ടന് പറഞ്ഞു വിസ അടിച്ച് കയ്യില്‍ കിട്ടി കഴിഞ്ഞിട്ട് പൈസ കൊടുത്താല്‍ മതിയെന്ന്. പക്ഷേ ലണ്ടന്‍ പോകാന്‍ ഒരു ലക്ഷം രൂപ പിന്നെ ബാങ്ക് ബാലന്‍സ് ഇത് എല്ലാം കാണിക്കണം. കയ്യില്‍ ഒരു രൂപ പോലും ഇല്ലാത്ത സമയത്ത് 100000 രൂപ എവിടെനിന്ന് ഒപ്പിക്കാന്‍? അപ്പയ്ക്ക് ചെറുപ്പംമുതല്‍ കൂടെ ഉണ്ടായിരുന്നതും ഏറ്റവും ആത്മാര്‍ത്ഥമായ സുഹൃത്ത് എന്ന് അപ്പ എപ്പോഴും പറയുന്നതും ആയ ചേട്ടന് പറഞ്ഞു, നീ വേണമെങ്കില്‍ സ്ഥലം ഈട് വെച്ച് ലോണെടുത്തോ! ആ പൈസ അപ്പയുടെ പേരില്‍ ഡിപ്പോസിറ്റ് ആയി ഇട്ട് ബാങ്ക് ബാലന്‍സ് കാണിച്ച് അവനെ ലണ്ടന്‍ വിട്ടോളാന്‍. അവന് അവിടെ ചെന്ന് ജോലിയെല്ലാം ശരിയായി കഴിഞ്ഞ എടുത്തു കൊടുത്താല്‍ മതിയെന്ന്. നമ്മള് വീണ്ടും ദൈവത്തെ കണ്ടു. അങ്ങനെ നമ്മള് എല്ലാവരുടെയും അനുഗ്രഹം കൊണ്ട് ലണ്ടനിലെത്തി.
അവിടുന്നങ്ങോട്ട് ആദ്യം മേടിച്ച് പലിശക്കാരന് ചേട്ടന്റെ പൈസ, സ്വന്തം പുരയിടം സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ മാത്രം പണയം വെക്കുവാന്‍ തന്ന ചേട്ടന്റെ പൈസ. അങ്ങനെ ഇരുപത്തിയൊന്നാം വയസ്സില്‍ 6 ലക്ഷം രൂപയുടെ കടബാധ്യതയുമായി ഞാന്‍ ലണ്ടനില്‍ വന്നിറങ്ങി. ആദ്യവര്‍ഷം തന്നെ വന്ന ഹോട്ടലില്‍ കിട്ടിയ സമയങ്ങളിലെല്ലാം ജോലി ചെയ്തു. ഒരു ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി രണ്ടു ദിവസം അവധി എന്നായിരുന്നു ഇവിടുത്തെ കോണ്‍ട്രാക്ട്. പക്ഷേ ഞാന്‍ ആഴ്ചയില്‍ 80, 90 മണിക്കൂറുകള്‍ ജോലി ചെയ്ത് ഓവര്‍ടൈം ചെയ്ത് ഗവണ്മെന്റ് കൂടുതല്‍ ടാക്സും അടച്ച് നാട്ടിലേക്ക് പൈസ അയച്ചു കൊണ്ടിരുന്നു. വന്ന് അഞ്ചാറ് മാസത്തിനുള്ളില്‍ തന്നെ എല്ലാ കടങ്ങളും വീട്ടി തീര്‍ത്തു. അപ്പയുടെ സുഹൃത്തിന്റെ സ്ഥലം പണയം വെച്ചതില്‍ മുഴുവന്‍ കാശും ബാങ്കില്‍നിന്ന് പിന്‍വലിക്കാത്തത് കാരണം കുറച്ച് പണം അക്കൗണ്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇതിനിടയില്‍ ഉണ്ടായിരുന്ന സിഗരറ്റ് വലി, മദ്യപാനം എന്നിങ്ങനെയുള്ള ദുസ്വഭാവങ്ങള്‍ തീര്‍ത്തും ഒഴിവാക്കി. സ്വന്തം കാശ് ധൂര്‍ത്തടിക്കാന്‍ ഒട്ടും മനസ്സ് അനുവദിച്ചില്ല.
ആ സമയത്താണ് ഉപരിപഠനം നടത്തുവാന്‍ തീരുമാനിച്ചത്. പിന്നീട് കഷ്ടപ്പെട്ടുണ്ടാക്കിയ തുക മുഴുവനും പഠിക്കുവാനായി ചിലവഴിച്ചു. നമ്മുടെ കഷ്ടകാലം എന്ന് പറയാമല്ലോ, പഠിച്ച തീര്‍ന്ന് എല്ലാം കഴിയാറായപ്പോള്‍ കോളേജ് മാനേജ്മെന്റ് പാപ്പരത്വം പ്രഖ്യാപിച്ചു. പഠിച്ച എല്ലാ കുട്ടികളുടെയും പണമായി അവര്‍ മുങ്ങി എന്ന് ഒറ്റവാക്കില്‍ പറയാം. പിന്നീടങ്ങോട്ട് വീണ്ടും കഷ്ടപ്പാട്. സ്റ്റുഡന്റ് വിസയുടെ നൂലാമാലകള്‍ കാരണം 20 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ പറ്റത്തുള്ളൂ എന്ന് ജോലി ചെയ്തുകൊണ്ടിരുന്ന ഹോട്ടല്‍ മാനേജ്മെന്റ് പറഞ്ഞു. എന്നാലും നമ്മള് ഒരുപാട് കഷ്ടപ്പെട്ടത് അവര്‍ക്ക് അറിയാവുന്നതുകൊണ്ട് താമസം ഫ്രീ ആക്കി തന്നു. ആ സമയത്ത് കുറച്ച് പൈസ കൊടുത്ത വിസ എക്സ്റ്റന്‍ഷന്‍ വേണ്ടി ശ്രമിച്ചു. അന്ന് വീണ്ടും ദൈവദൂതനെപ്പോലെ വേറെ ഒരാള്‍ പണം തന്ന് സഹായിച്ചു. ആ സമയത്ത് ശരിക്കും പട്ടിണി എന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന മലയാളി ചേട്ടന്മാര് തരുന്ന ഒരു നേരത്തെ ഭക്ഷണം ആയിരുന്നു ഒരു ആറു മുതല്‍ എട്ട് മാസം വരെയും എന്റെ ഭക്ഷണം. നാട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റത്തില്ലല്ലോ. എല്ലാവര്ക്കും ഉള്ള സ്വപ്നം പോലെ വീട്, അനിയത്തിയുടെ കല്യാണം ഈ രണ്ട് കടമ്ബകള്‍ വീണ്ടും മുന്പില് ബാക്കി ആയിരുന്നു.
ദൈവത്തിന്റെ കാരുണ്യം എന്ന് പറയട്ടെ വിസ നീട്ടി കിട്ടി. ഇതിനിടയില്‍ അനിയത്തി സൗദിക്ക് പോയായിരുന്നു. ഞാന്‍ സാമ്ബത്തികമായി ബുദ്ധിമുട്ടിലാണ് എന്ന് അറിഞ്ഞ അവള് കുറച്ച് പണം അയച്ചു തന്ന് സഹായിച്ചു. പിന്നീട് ജോലി ചെയ്ത് ഹോട്ടലില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റ് തന്നു. രാവും പകലും അവര്‍ക്കുവേണ്ടി പട്ടിയെ പോലെ ജോലി ചെയ്യുന്ന നമ്മള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് തരുന്നത് ലാഭമാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. പിന്നീടുള്ള അഞ്ചു വര്‍ഷം ശരിക്കും അങ്ങോട്ട് കഷ്ടപ്പെട്ടു. അപ്പയും അമ്മയും ചിട്ടി പിടിച്ചതും അനിയത്തി തന്ന് സഹായിച്ചതും എല്ലാം കൂടെ കൂട്ടി കുറച്ച് സ്ഥലം വാങ്ങി. കുറച്ച് ബാങ്ക് ലോണും, ഒരുപാട് കഷ്ടപ്പെട്ട് നാട്ടിലേക്ക് അയച്ച പണവും കൊണ്ട് നല്ല ഒരു വീട് തന്നെ അങ്ങ് പണിതു. വീടുപണി തീരുന്നത് 2013ല്‍. ഇനി കുറച്ചു കൂടി ലോണ്‍ അടച്ചു തീര്‍ക്കുവാന്‍ ഉള്ളൂ. അനിയത്തി സ്വന്തമായി പണിയെടുത്ത് കുറച്ച് പൈസ സ്വരൂപിച്ചു വെച്ചത് കാരണം അവളുടെ കല്യാണം അധികം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നടന്നു പോയി.

ഈ സമയത്ത് നമ്മളറിയാതെ നമ്മള്‍ക്കും വിവാഹപ്രായം കൂടി വരികയായിരുന്നു. പല ആലോചനകള്‍ വന്നെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല. അങ്ങനെ ഇരിക്കുകയാണ് നമ്മുടെ ഭാര്യയുടെ ആലോചന വരുന്നത്. സ്വന്തമായി കഷ്ടപ്പെട്ട് കാശുണ്ടാക്കി വീടുവച്ച് ഒരാള്‍ക്ക് മാത്രമേ മകളെ കെട്ടിച്ചു കൊടുക്കുകയുള്ളൂ എന്ന വാശിയിലായിരുന്നു അമ്മായിഅപ്പന്. അങ്ങനെയാണ് ആ നറുക്ക് നമ്മള്‍ക്ക് വീണത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വ്യത്യസ്ത സ്വഭാവം ആയതിനാല്‍ വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്തു പോകുന്നു. സന്തോഷകരമായ ഒരു കുടുംബം രണ്ട് കുഞ്ഞു കുട്ടികള്‍ ഇതില്‍ കൂടുതല്‍ എന്താണ് ഒരു മനുഷ്യന് വേണ്ടത്. നമ്മള് കഷ്ടപ്പെടാന്‍ തയ്യാറാണോ? ദൈവം നമ്മള്‍ക്ക് എല്ലാം അറിഞ്ഞ് തരും. നമ്മള് ഇപ്പോഴും പഠിച്ച് ജോലി തന്നെ ചെയ്യുന്നു. യുകെയില്‍ വെറും വെയിറ്റര്‍ ആയി വന്ന് ഇപ്പോള്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയി ജോലി നോക്കുന്നു.
അസ്തമയം ഒരു പൂർണ വിരാമംമല്ല അത് ഉദയത്തിന്റെ തുടക്കമാണ്.ജയിക്കണം എന്ന വാശിയുടെങ്കിൽ പരാജയം വെറും നിഷ്ഫലമാകും.