വിദ്വേഷമായ പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചു എഞ്ചിനീയര്‍ രാജിവച്ചു

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്റായ് അശോക് ചാന്ദ്വാനി എന്ന ജീവനക്കാരനാണ് രാജിവച്ചത്.വിദ്വേഷ പോസ്റ്റുകൾ അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉന്നതതലത്തിൽ റിപ്പോർട്ട് ചെയ്തിട്ടും ഫലം കണ്ടിട്ടില്ല.
കെനോഷ, വിസ്കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ ‘കൊള്ളയടിക്കല്‍ ആരംഭിക്കുമ്ബോള്‍ വെടിവെയ്പ് തുടങ്ങുന്നു’ എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു.
സമാന ആരോപണവുമായി കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക്ക് വിട്ടിട്ടുണ്ട്. ട്രംപിന്റെ വെടിവെയ്പ് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചതിന് ശേഷം മാത്രം ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് രാജിവെച്ചത്.

വിവാദകരമായ പോസ്റ്റുകൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഫേസ്ബുക്കിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നാണ് ചാന്ദ്വാനി പോലെ ഉള്ള ജീവനക്കാർ മനസിലാകുന്നത് റിപ്പോർട്ട് ചെയ്തിട്ടു അതിനെപറ്റി ഒരു അവലോകനം നടത്തിയില്ല എന്നും അശോക് ആരോപിച്ചു.