പൂര്‍വ വിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രണയത്തിലായി; അഞ്ച് വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി.

ആലപ്പുഴ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സഹപാഠി കൂടിയായിരുന്ന യുവാവിനൊപ്പം പ്രണയത്തിലാവുകയും അഞ്ച് വയസ്സുള്ള മകനെ ഉപേക്ഷിച്ചു ഒളിച്ചോടുകയും ചെയ്ത വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കായംകുളം ടൗണിൽ വച്ചാണ് പിടികൂടിയത്. വളരെ ആസൂത്രിതമായി ഇരുവരെയും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു . കൃഷ്ണപുരം കാപ്പില്‍ മേക്ക് കുറ്റപ്പുറത്ത് തറയില്‍ രമ്യ(28), കാപ്പില്‍ മേക്ക് വന്ദനം വീട്ടില്‍ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് ശേഷം വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും കൂടുതൽ അടുപ്പത്തിലായത്. ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു . പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മയായ യുവതി യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് ദിവസം മുന്‍പായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കായംകുളം പൊലീസില്‍ സ്റ്റേഷനിൽ പരാതി നല്‍കി. യുവതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൻറെ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂര്‍വ്വം ഉപേക്ഷിച്ച് പോയതാണെന്നു പോലീസിനും യുവതിയുടെ വീട്ടുകാർക്കും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. കോടതിയില്‍ ഹാജരാക്കിയെ ഇരുവരെയും റിമാന്‍ഡ് ചെയ്തു.