യോഗിക്ക് പണികൊടുത്തു അലഹബാദ് ഹൈ കോടതി ….

ഉത്തർപ്രദേശിലെ സ്ഥിതിജഗതി അതീവ ഗുരുതരം ആയിട്ടും അത് തുറന്നു പറയുന്നവരെ വിമർശിച്ചും ഭരിപ്പിച്ചും മുന്നേറി പോകുകയായിരുന്നു യോഗി ആദിത്യനാഥ് . ഓക്സിജൻ ക്ഷാമത്തെ പറ്റി വ്യാപകമായി ചർച്ചകൾ ഉയർന്നപ്പോൾ , ഈ പറയുന്ന യാതൊരു ക്ഷാമവും ഇല്ല എന്നായിരുന്നു യോഗിയുടെ വാദം . പിന്നെ എങ്ങനെ ആണ് ഓക്സിജൻ കിട്ടാതെ 8 പേര് ഇന്ന് ഉത്തർപ്രദേശിൽ മരിച്ചത്. പല ആശുപത്രികളിലും ഓക്‌സിജൻ ഇല്ല എന്ന് അവിടുത്തെ ഉദ്യോഗസ്ഥർ തന്നെ പല മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു . ndtv അടക്കമുള്ള ദേശിയ മാധ്യമങ്ങളും മൃതശരീരങ്ങൾ കൂട്ടത്തോടെ കുഴികുത്തി മൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് . ഉത്തർപ്രദേശ് സർക്കാരും യോഗിആദിത്യനാഥും എത്രയൊക്കെ തന്നെ മൂടി വെക്കാൻ ശ്രെമിച്ചാലും ഉത്തർപ്രദേശിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ധെയനീയ അവസ്ഥകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ് .
ഇപ്പോളിതാ അലഹബാദ് ഹൈ കോടതി യോഗിയുടെ മുഖത്തടിച്ചതു പോലെ യോഗി തന്നെ കൊണ്ട് ഈ നാട് രക്ഷിക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ നിർണായകമായ ചില നീക്കങ്ങൾ നടത്തുന്നു . ഉത്തർപ്രദേശിലെ ചില പ്രധാന പെട്ട നഗരങ്ങളിൽ ഒക്കെ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാനായി അലഹബാദ് ഹൈക്കോടതി പ്രത്യക സംഘത്തെ നിയോഗിച്ചിരിക്കുന്നു . ജുഡീഷ്യൽ ഓഫേഴ്സിനെ നോഡൽ ഓഫീസർസായി നിയമിച്ചു കൊണ്ടാണ് പ്രധാന പെട്ട നഗരങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പഠിക്കാനായി ഇപ്പോൾ അലഹബാദ് ഹൈ കോടതി നിയമിച്ചിരിക്കുന്നത് . കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് അലഹബാദ് ഹൈ കോടതി പറഞ്ഞിരുന്നു പ്രധാന പെട്ട നഗരങ്ങളിൽ ഒക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലേൽ സ്ഥിതി അതീവ ഗുരുതരമാകും എന്ന് . യോഗിക്ക് അതൊട്ടും ഇഷ്ടപെട്ടില്ല , കാരണം യുപിയിൽ കാര്യങ്ങൾ മോശമാണെന്ന് പറഞ്ഞാൽ അത് ദോഷമാണെന്നു യോഗിക്ക് അറിയാം . അതുകൊണ്ടു തന്നെ പിന്നെ ഒന്നും നോക്കിയില്ല , നേരെ suprem കോടതിയിൽ പോയി തനിക്ക് അനൂകൂലമായ ഒരു വിധിയുമായി വന്നു അലഹബാദ് കോടതിയുടെ ലോക്ക് ഡൗൺ നിർദ്ദേശം തള്ളിക്കളഞ്ഞു .
പക്ഷേ ഇപ്പോൾ യുപിയിൽ നിന്നുമറിയുന്ന വാർത്തകൾ അനുസരിച്ച സ്ഥിതിഗതികൾ രൂക്ഷമാണ് . ഓക്‌സിജൻ എങ്ങും തന്നെ കിട്ടാൻ ഇല്ല , ആ വിവരം മറച്ചു വെക്കാൻ ഉള്ള ശ്രെമങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത് . അതായതു ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ ഓക്‌സിജൻ ക്ഷാമം ഇല്ലാതെ ആക്കാനോ അല്ല ശ്രെമിക്കുന്നത് , മറിച് ഇതിനെ പറ്റി മിണ്ടുന്നവരെ അടിച്ചമർത്താനാണു ശ്രെമിക്കുന്നത് . നേരുതേ പറഞ്ഞപോലെ ഓക്‌സിജൻ ഇല്ല എന്നൊക്കെ പരസ്യം ആയി പറയുന്നവർക്ക് എതിരെ ഇപ്പോൾ ഗുരുതരമായ വകുപ്പുകൾ ചാർത്തി കേസ് എടുത്തു തുടങ്ങിക്കഴിഞ്ഞു . അങ്ങനെ ജനങൾക്ക് യാതൊരു ഗുണവും ഇല്ല ഒരു ഉപകാരവും ചെയ്യില്ല പക്ഷേ അവിടുത്തെ പ്രേശ്നങ്ങൾ ഒന്നും തന്നെ പുറത്തു വരാനും പാടില്ല . ശെരിക്കു പറഞ്ഞാൽ ഇത്തരം ഒരു പ്രവണത കാരണം ആണ് അലഹബാദ് ഹൈ കോടതി അത്തരം ഒരു തീരുമാനത്തിൽ എത്തിയത് .
സംസ്ഥാനത്തു 9 ജില്ലകളിൽ ആണ് ഇപ്പോൾ ജുഡിഷ്യൽ ഓഫിസർസിനെ അലഹാബാദ്ധ്ഹൈ കോടതി നിയോഗിച്ചിരിക്കുന്നത് . യൂ പി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും കോടതി ഇപ്പോൾ പറഞ്ഞിട്ടുണ്ട് . അധികാരത്തിൽ ഉള്ളവർ എന്റെ വഴി സ്വീകരിക്കുക എന്ന മനോഭാവം മാറ്റണം എന്നും എല്ലാ ഭാഗത്തൂന്നും ഉള്ള അഭിപ്രായം സ്വീകരിക്കണം എന്നും അലഹബാദ് ഹൈ കോടതി പറഞ്ഞു . ജസ്റ്റിസ് സിദാർഥ് വർമ്മ അജിത് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് യൂ പി കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പൊതുജന താല്പര്യ ഹർജി പരിഗണിയച്ചത് .